ഫസൽ കൊലാക്കൽ

'ദേശീയത' എന്ന വികാരത്തെ ഉണർത്തിയെടുത്ത് വൈദേശിക ആധിപത്യത്തിനെതിരെ തങ്ങളുടെ പൗരൻമാരെ അണിനിരത്താൻ  സ്വാതന്ത്ര്യ സമര കാലത്തെ രചനകൾ സഹായകരമായിട്ടുണ്ട്.ഗാന്ധിജിയുടെ The Story of My Experiments with Truth      എന്ന പുസ്തകവും ഇതേ രീതിയിലുള്ള സന്ദേശമാണ് നൽകുന്നത്.ആത്മകഥ എന്നതിനപ്പുറം ദേശീയതയാണ് അതിലെ ഉള്ളടക്കം  .എന്നാൽ, കഴിഞ്ഞ കാലത്തെ ചരിത്രം ഒർമ്മപ്പെടുത്തുക എന്ന ധർമ്മമാണ് സാതന്ത്ര്യ ഭാരതത്തിൽ ഇത്തരം പുസ്തകങ്ങളുടെ ഇന്നത്തെ പ്രസക്തി.1947 നു ശേഷം, തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലെത്തിക്കുകയും സാമൂഹ്യ സന്തുലിതാവസ്ഥയെ ശക്തിപെടുത്തുകയും ചെയ്യുക എന്നതായിരുന്നു  നമ്മൾ അഭിമുഖീകരിച്ച  വലിയ വെല്ലുവിളി. എല്ലാവിധ വേലി കെട്ടുകളും ഭേതിച്ച് ഒരു വികസിത രാജ്യം പടുത്തുയർത്താനാവശ്യമായ നിർമാണ പ്രക്രിയയിൽ പൗരബോധം മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമല്ല.വൈവിധ്യപൂർണ്ണമായ ഇന്ത്യയെ യുവശക്തി ഉപയോഗിച്ച് എങ്ങനെ അതിന്റെ ലക്ഷ്യം നേടിയെടുക്കാം എന്നതാണ് അന്ന് ചർച്ച ചെയ്തിരുന്നത്.ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽ കലാമും സുഹൃത്ത് വൈ.എസ് രാജനും ചേർന്നെഴുതിയ "।NDIA 2020 " എന്ന പുസ്തകം രാജ്യത്തെ യുവജനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ ചർച്ചചെയ്യുന്നു.
  പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ഒരു വികസിത ഇന്ത്യയെ സ്വപ്നം കാണുന്ന തോടപ്പം മാനവിക ശക്തി ഉപയോഗിച്ച് സമ്പൂർണ്ണ ക്ഷേമരാഷ്ട്രം പടുത്തുയർത്താൻ കഴിയുമെന്ന ശുപാപ്തിവിശ്വാസവും പ്രകടമാക്കുന്നു. സാങ്കേദിക വിദ്യയുടെ പുരോഗതിയെ വികസനത്തിന്റെ ആധാരമായി അദ്ദേഹം കണക്കാക്കുന്നു. പക്ഷെ, വൈദേശിക ശക്തികൾക്കു വേണ്ടി ഇന്ത്യയുടെ രൂപീകരണ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനത്തെ അൽപം ആശങ്കയോടെ വിലയിരുത്തുന്നു.സാങ്കേദിക വിദ്യയിൽ  ചൈനയുടെയും ജപ്പാന്റെയും പുരോഗതിയെ മാതൃകയാക്കണമെന്ന വീക്ഷണത്തെ "ഗ്രാഫിക്കൽ അനാലിസ"ത്തിലൂടെ വിശദീകരിക്കുന്നു. ഒരു ചെറിയ രാഷ്ട്രമായിട്ടും മലേഷ്യയുടെയും സിംഗപ്പൂരിന്റെയും വളർച്ച ഇന്ത്യ ഇന്ന് എവിടെ എത്തണമെന്ന ചിത്രത്തെ വരച്ചു തീർക്കുന്നു. എന്നിട്ടും യുവ ഇന്ത്യക്കാരിലുള്ള പ്രതീക്ഷ അസ്തമിക്കുന്നില്ലന്നു തീർത്തു പറയുന്നു.
      ഇംഗ്ലീഷിൽ എഴുതിയതാണങ്കിലും എല്ലാതരം വായനക്കാരിലും തന്റെ സന്ദേശം എത്തിക്കുക എന്ന നിർബന്ധബുദ്ധിയുള്ളതുപോലെയാണ് വായനാനുഭവം. സാധാരണ കലാമിന്റെ പുസ്തകങ്ങളിൽ കാണുന്ന ഒരു തരം " മോട്ടിവേഷൻ " ഇതിലും പ്രതിഫലിക്കുന്നു. സെന്റൻസുകളുടെ കോർവയിൽ പോലും രണ്ടാളുകൾ ചേർന്നെഴുതിയതാണന്ന് തോന്നുകയില്ല.  ലളിതമായി വായിച്ചു തീർക്കാം എന്നതിനപ്പുറം അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന 'ഇന്ത്യൻ ഊർജത്തെ ' ഒന്നുകൂടി കത്തിക്കുന്നതായിരുന്നു വായനാനുഭവം.